Category: പയ്യോളി
പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തി; നഗരസഭ അധികൃതരും മത്സ്യ തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം
പയ്യോളി: നവീകരണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളി മത്സ്യ മാര്‍ക്കറ്റ് ഒഴിപ്പിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരും മത്സ്യ മാര്‍ക്കറ്റ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കം. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. മുന്‍കൂട്ടി അറിയിച്ച പ്രകാരം തൊഴിലാളികളുമായി നഗരസഭാ അധികൃതര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴാണ് വാക്കു തര്‍ക്കമുണ്ടായത്. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മത്സ്യതൊഴിലാളികള്‍ക്ക് നഗരസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും രേഖാപരമായ ഉറപ്പ് ലഭിച്ചതിന് ശേഷം
പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചത് തിക്കോടി സ്വദേശിയായ വിദ്യാര്‍ഥി
പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോയതായിരുന്നു നിഹാല്‍. രാവിലെ പയ്യോളി ഹൈസ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടത്. പ്രദേശകള്‍ ഇത് കണ്ടതിനെ തുടര്‍ന്ന്
പയ്യോളിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു
പയ്യോളി: പയ്യോളി ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി കടന്നുപോയ ആളുകള്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പയ്യോളിയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം; പരാതി കിട്ടിയ ഉടനെ നടപടി സ്വീകരിച്ചെന്ന് പോലീസ്
പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി എത്തിയ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് വേണ്ട നപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പയ്യോളി പോലീസ്. പരാതി ലഭിച്ചതിനു ശേഷം മൂന്നാം ദിവസം തന്നെ എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പോലീസ് പറഞ്ഞു. എഫ്.ബി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നാല് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ കൂട്ടികളെ ഹാജരാക്കാനുള്ള നപടികള്‍ സ്വീകരിച്ചിരുന്നുവെന്ന്
പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു; നന്തി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടത്തിന് ഗുരുതര പരിക്ക്
പയ്യോളി: പയ്യോളിയില്‍ ഫുട്‌ബോള്‍ കോച്ചിംഗ് കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഫെബ്രുവരി 1 ന് വൈകീട്ടോടെയാണ് സംഭവം. പയ്യോളിയിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുടോബോള്‍ പരിശീലനം കഴിഞ്ഞ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന നന്തി സ്വദേശിയായ എട്ടാം ക്ലാസുകാരനെ നാലംഗ സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നന്തി കടലൂര്‍ സ്വദേശിയായ മുഹമ്മദ്
അയനിക്കാട് ട്രെയിൻ തട്ടിമരിച്ച സംഭവം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സംശയം
പയ്യോളി: അയനിക്കാട് പള്ളിയ്ക്ക് സമീപം ട്രെയിന്‍തട്ടി മരിച്ചയാള്‍ ഇടുക്കി സ്വദേശിയെന്ന് നിഗമനം. ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ഇടുക്കി സ്വദേശിയെന്ന് പോലീസ് സംശയിക്കുന്നത്. ഇടുക്കി വാഴത്തോപ്പ് സ്വദേശിയെന്നാണ് സംശയിക്കുന്നത്. മൃതദേഹം ചിന്നഭിന്നമായ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇയാളില്‍ നിന്നും ലഭിച്ച ഐഡന്റിന്റി കാര്‍ഡ് പ്രകാരം പോലീസ് ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. നാളെ ബന്ധുക്കള്‍ എത്തിയ
അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ഒരാള്‍ ട്രയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. പുരുഷന്റേതാണ് മൃതദേഹം. പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പയ്യോളി എസ്.ഐ. പി. റഫീഖിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്.
മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.ടിയുടെ ഭര്‍ത്താവ് മത്തത്ത് അജിത്ത് കുമാർ അന്തരിച്ചു
പയ്യോളി: അജിത്ത് കുമാർ മത്തത്ത് അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു കെ.ടിയുടെ ഭർത്താവാണ്. മക്കൾ: അഭിനവ്, അഭിഷേക്. അച്ഛന്‍: പരേതനായ കുഞ്ഞനന്ദൻ നമ്പ്യാര്‍. അമ്മ: ദേവി അമ്മ. സംസ്കാരം: ഇന്ന് രാവിലെ 10.30ന് പയ്യോളി നെല്ല്യേരി മാണിക്കോത്തെ സിന്ദൂരയിൽ (വീട്ടുവളപ്പിൽ) നടക്കും. Description: Payyoli Mattath Ajith Kumar passed
”സുരേഷ് ഗോപിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനവും കേരള ജനതയ്ക്ക് അപമാനവുമാണ്”; ജാതി അധിക്ഷേപത്തിനെതിരെ പയ്യോളിയില്‍ പ്രതിഷേധ സംഗമവുമായി പട്ടികജാതി ക്ഷേമസമിതി
പയ്യോളി: ബി.ജെ.പിയുടെ ഉന്നതനായ നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി നടത്തിയ ട്രൈബല്‍ വിഭാഗത്തിന്റെ മന്ത്രി ഉന്നതകുലജാതനാകണമെന്ന പരാമര്‍ശം ഭരണഘടനാലംഘനവും സാംസ്‌കാരികമായി ഉന്നത നിലവാരം പുറത്തുന്ന കേരള ജനതക്ക് അപമാനവുമാണെന്ന് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം അജീഷ് കൈതക്കല്‍ പറഞ്ഞു. പ്രസ്തുത പരാമര്‍ശത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെയും അപമാനിക്കുകകൂടി ചെയ്തിരിക്കുകയാണ് ഇയാള്‍. ഹിന്ദു സവര്‍ണ്ണമേധാവികളുടെ
ശൈലി സര്‍വ്വേക്ക് തീരുമാനിച്ച 2000 രൂപ അനുവദിക്കുക, ആശമാരുടെ പ്രവര്‍ത്തി സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുക’; പയ്യോളിയില്‍ ആശാവര്‍ക്കസ് യൂണിയന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം
പയ്യോളി: ആശാവര്‍ക്കസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ പണിമുടക്കി രാപ്പകല്‍ സമരം സംഘടിപ്പിച്ചു. പൊതുയോഗം സിഐടിയുഏരിയ സെക്രട്ടറി കെ.കെ പ്രേമന്‍ ഉദ്ഘാടനം ചെയ്യ്തു. ശൈലി സര്‍വ്വേക്ക് തീരുമാനിച്ച 2000 രൂപ അനുവദിക്കുക, ശൈലിയില്‍ ഉള്‍പ്പെട്ട ലെപ്രസി സര്‍വ്വേ വീണ്ടും എടുക്കുന്നത് തടയുക, ശൈലിയില്‍ ഓടിപി സംവിധാനം ഒഴിവാക്കുക, ആശമാരുടെ പ്രവര്‍ത്തി സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുക. ജില്ലാതലത്തില്‍ ഉദ്യോഗസ്ഥരുടെ