വെറ്റിലപ്പാറയില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ച് യുവാവ് മരിച്ച കേസ്; 19.05ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്


വടകര: വെറ്റിലപ്പാറയില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ച് യുവാവ് മരിച്ച കേസില്‍ 19,05900രൂപ ആശ്രിതര്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ അഴീക്കോട് സൗത്ത് ഹമീദ് ക്വാട്ടേഴ്‌സില്‍ താമസക്കാരനായ ഷാജ് (20) മരിച്ച കേസിലാണ് വിധി.

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വടകര എം.എ.സി.ടി കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2019 ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറില്‍ കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ വെറ്റിലപ്പാറയില്‍വെച്ച് എതിരെവന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.