പറഞ്ഞതെല്ലാം കള്ളം, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ ട്വിസ്റ്റ്


കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ട്വിസ്റ്റ്. പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. കുറ്റബോധം തോന്നുന്നുവെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും പരാതിക്കാരി പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയാണ് പരാതിക്കാരി ഇക്കാര്യം വ്യക്തമാക്കിയത്. വീട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം പറഞ്ഞതെന്ന് യുവതി വീഡിയോയിലൂടെ പറയുന്നു.           

എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജര്‍ കഴുത്തിക്കുരുക്കി എന്നൊക്കെ പറഞ്ഞത് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണെന്നും യുവതി പറയുന്നു             

രാഹുല്‍ മുന്‍പേ വിവാഹം ചെയ്തത് തന്നോട് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇക്കാര്യം വീട്ടുകാരോട് പറഞ്ഞില്ലെന്നും തങ്ങളുടെ വിവാഹത്തിന് മുന്‍പ് വിവാഹമോചനം കിട്ടുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിവാഹമോചനം ലഭിക്കാത്തതിനെ തുടര്‍ന്ന് തിയ്യതി മാറ്റിവെയ്ക്കാമെന്ന് രാഹുല്‍ പറയുകയും താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചത് എന്നും യുവതി വെളിപ്പെടുത്തി.

150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മര്‍ദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത്‌റൂമില്‍ പോയപ്പോള്‍(അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി’ വെളിപ്പെടുത്തി.