മാനന്തവാടിയില്‍ നിന്നും പിടിച്ച കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു


വയനാട്: ഇന്നലെ മാനന്തവാടിയില്‍ നിന്നും പിടികൂടിയ കാട്ടാന ചരിഞ്ഞു. ഇന്ന് ബന്ധിപ്പൂരില്‍ വച്ചാണ് ആന ചരിഞ്ഞത്.
ആനയെ പിടികൂടി ഇന്നലെ രാത്രിയോടെ കര്‍ണ്ണാടകയ്ക്ക് കൈമാറിയിരുന്നു. പതിനഞ്ച് മണിക്കൂറോളമാണ് തണ്ണീര്‍ക്കൊമ്പന്‍ ഇന്നലെ മാനന്തവാടിയില്‍ ഭീതി വിതച്ചത്. തുടര്‍ന്ന് പരിസര പ്രദേശത്ത് നിരോധനാഞ്ജ പുറപ്പെടുവിച്ചിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഇന്നലെ വൈകീട്ട് 5.40 ഒാേടെയാണ് കൂടിയായിരുന്നു ആനയെ മയക്കുവെടി വെച്ചത്. ഒന്നാമത്തെ ഡോസ് ഏല്‍ക്കാത്തതിനാല്‍ വീണ്ടും വയ്ക്കുകയായിരുന്നു. ആനയുടെ മരണം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.