ദേഹംമുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയനിലയില്‍; സോഫ്റ്റ്‌വേയര്‍ കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചു


ചെന്നൈ: സോഫ്റ്റ്വേര്‍ കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചു. തമിഴ്നാട്ടിലെ തേനി സ്വദേശി കാര്‍ത്തികേയനെ(38)യാണ് ചെന്നൈക്കടുത്ത് ഓള്‍ഡ് മഹാബലിപുരം റോഡില്‍ താഴമ്പൂരിലുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജോലിസമ്മര്‍ദം കാരണം വിഷാദരോഗംവന്ന യുവാവ് രണ്ടു മാസമായി ചികിത്സയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.
ദേഹംമുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയനിലയിലായിരുന്നു മൃതദേഹം. ക്ഷേത്രദര്‍ശനത്തിനുപോയ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

പല്ലാവരത്തെ ഒരു സോഫ്റ്റ്‌വേയര്‍ സ്ഥാപനത്തില്‍ 15 വര്‍ഷംമുമ്പാണ് കാര്‍ത്തികേയന്‍ ജോലിക്കുചേര്‍ന്നത്. അടുത്തിടെയായി ജോലിഭാരത്തെക്കുറിച്ച് പരാതിപറയാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.