പണയ സ്വർണത്തിന് പകരം മുക്ക് പണ്ടം വെച്ച് തട്ടിപ്പ്‌; വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും 26 കിലോ സ്വര്‍ണവുമായി മുൻ മാനേജര്‍ മുങ്ങിയതായി പരാതി


വടകര: വടകരയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിൽ വൻ സ്വർണ്ണ തട്ടിപ്പ് നടന്നതായി പരാതി. 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങിയതായാണ് പരാതി. സംഭവത്തില്‍ തമിഴ്നാട് മേട്ടുപാളയം പാത്തി സ്ടീറ്റ് സ്വദേശി മധുജയകുമാർ (34)നെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുതുതായി ചാർജെടുത്ത മാനേജർ ഇർഷാദിന്റെ പരാതിയിലാണ് നടപടി. ബാങ്കിലെ പണയ സ്വർണത്തിന് പകരം സമാനമായ മുക്ക് പണ്ടം വെച്ചാണ് തട്ടിപ്പ് നടത്തിയത്‌. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്കിലെ മാനേജറായിരുന്നു മധുജയകുമാർ.

എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈ 6ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥാലം മാറ്റം ലഭിച്ചിരുന്നു. എന്നാല്‍ അവിടെ മധുകുമാര്‍ ചാര്‍ജ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്.