മുക്കുപണ്ടം പണയംവെച്ച് തട്ടിയെടുത്തത് 1,12,000രൂപ; വാകയാട് സ്വദേശിയടക്കം രണ്ടുപേര്‍ പൊലീസ് പിടിയില്‍


ബാലുശ്ശേരി: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയെടുത്തവരെ ബാലുശ്ശേരി പോലീസ് പിടികൂടി. എറണകുളം സ്വദേശി മുണ്ടം വേലി വി.ജെ മേരി (30) വാകയാട് പുറ്റിങ്ങലത്ത് എ.പി.സുബിന്‍ ദാസ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതി റിമാന്റ് ചെയ്തു.

നടുവണ്ണൂരിലെ സിന്‍ വെസ്റ്റ് ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവര്‍ മുക്ക് വളകള്‍ പണയം വെച്ച് 1,12,000 രൂപ തട്ടിയെടുത്തത്. അതിന് ശേഷം ഇവര്‍ പലയിടത്തും യാത്ര ചെയ്തിരുന്നു. ഒടുവില്‍ എറണാകുളത്ത് വെച്ച് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

എസ്.ഐ.ശ്രീനിവാസന്‍, സി.കെ.ബിജു, കെ.ടി.ബിജു, ടി.പി.മനോജന്‍, അഭിഷ എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയെടുക്കുന്ന മാഫിയ സംഘത്തിലെ കണ്ണികളാണി വരെന്ന് പോലീസ് പറഞ്ഞു. ബാലുശ്ശേരി പോലീസ് ഇന്‍സ്പക്ടര്‍ വേണുഗോപാലാണ് കേസ് അന്വേഷിക്കുന്നത്.