മകനെ കാണാനില്ലെന്ന പരാതിയുമായി നാദാപുരം സ്വദേശിനി; ഒടുവിൽ അന്വേഷണ സംഘം എത്തിപ്പെട്ടത് സ്വർണ്ണക്കടത്ത് സംഘത്തിൽ


നാദാപുരം: മുതുവടത്തൂര്‍ കാട്ടില്‍ മുഹമ്മദ്ഷഫീഖിനെ കാണാനില്ലെന്ന് മാതാവിന്റെ പരാതിയെ തുടർന്ന് അന്വേഷണ സംഘം എത്തപ്പെട്ടത് സ്വർണ്ണ കടത്ത് സംഘത്തിൽ.കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി കാട്ടില്‍ ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ഷഫീഖ, കക്കം വെള്ളിയിലെ പുതിയോട്ടും താഴെ കുനി റാഷിദ് എന്നിവരെയാണ് കാണാതായത്.

അന്വേഷണത്തിനൊടുവിൽ മലപ്പുറം വേങ്ങരയില്‍ നിന്നാണ് കാണാതായവരെ പൊലീസ് കണ്ടെത്തിയത്. വേങ്ങര സ്വദേശി അമീനും സംഘവും ഇവരെ തട്ടിക്കൊണ്ട് പോയതായിരുന്നു.

അന്വേഷണത്തിനൊടുവിൽ വൻ രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. മലപ്പുറം സ്വദേശി അമീന്‍ ജനുവരി മാസം ഷഫീഖ് വശം വിദേശത്തു നിന്നും സ്വര്‍ണം കൊടുത്തയച്ചിരുന്നു. 700 ഗ്രാം സ്വർണ്ണമാണ് കാപ്സ്യൂള്‍ രൂപത്തിലാക്കി കൊടുത്തുവിട്ടത്. എന്നാൽ നാട്ടില്‍ എത്തിയ ഇയാള്‍ സ്വര്‍ണവുമായി മുങ്ങി. പറഞ്ഞേൽപ്പിച്ചിരുന്നവർക്ക് നല്‍കാതെ സ്വര്‍ണ്ണം കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള പൊട്ടിക്കല്‍ സംഘത്തിന് കൈമാറിയ ശേഷം ഷഫീഖും സുഹൃത്തായ റാഷിദും മുങ്ങുകയായിരുന്നു.

ഇതേത്തുടര്‍ന്ന് സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമീനിന്റെ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. അമീന്‍ സുഹൃത്തായ മുഹമ്മദലിയുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി. റാഷിദിനെ വയനാട്ടില്‍ നിന്നും ഷഫീഖിനെ വടകരയില്‍ നിന്നും തട്ടിക്കൊണ്ട് പോയി മലപ്പുറത്തെ ഒളിത്താവളത്തില്‍ തടവിലാക്കുകയായിരുന്നു.

ഇതിനിടെ ചൊവ്വാഴ്ച്ച വൈകുനേരം ഷഫീഖിന്റെ മാതാവ് സക്കീന മകനെ കാണാനില്ലെന്നും നാദാപുരം സ്വദേശിയായ യുവാവ് കൂട്ടിക്കൊണ്ട് പോയതായും കാണിച്ച്‌ നാദാപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദലി പിടിയിലായത്.

ഇയാളെ തേടി ചൊവ്വാഴ്ച പൊലീസ് സംഘം ഇവരുടെ കേന്ദ്രത്തില്‍ എത്തി. എന്നാൽ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം കൊടുത്തവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. റാഷിദിനെ കാണാതായതിനെ തുടർന്ന് ആരും പരാതിയൊന്നും നല്‍കിയിരുന്നില്ല.