അസഭ്യം പറഞ്ഞ ശേഷം ഡ്രെെവറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു, രണ്ട് യുവാക്കൾ പിടിയിൽ; സംഭവം കിനാലൂരിൽ


ബാലുശ്ശേരി: കിനാലൂരിൽ സ്വകാര്യ ബസ് ഡ്രെെവറെ ബെെക്കിലെത്തിയ സംഘം മർദ്ദിച്ചു. കിനാലൂർ -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന എസ്.ആർ.ടി ബസ്സിലെ ഡ്രൈവർ ജിതിൻ മാനംകുന്നുമ്മലിനാണ് മർദ്ദനമേറ്റത്. കക്കോടി മുട്ടോളി സ്റ്റോപ്പിൽ വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2.30-നാണ് സംഭവം.

സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടയിൽ ബൈക്കിൽ വന്ന രണ്ട് ചെറുപ്പക്കാർ ഡ്രൈവറെ ആസഭ്യം പറയുകയും തുടർന്ന് ഡ്രൈവറെ സീറ്റിൽ നിന്നും പിടിച്ചു വലിച്ചു റോഡിലേക്ക് ഇട്ട് മർദ്ദിക്കുകയുമായിരുന്നു. നെറ്റിപൊട്ടി ചോരയെലിച്ച ജിതിനെ കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടി.

മൂട്ടോളി ജം​ഗ്ഷനിൽ ​ഗതാ​ഗത തടസ്സം വരുന്നതിനാൽ ജം​ഗ്ഷൻ കഴിഞ്ഞാണ് എല്ലാ ബസസ്സുകളും നിർത്തുന്നത്. ആദ്യം നിലവിലുണ്ടായിരുന്ന സ്റ്റോപ്പിൽ നിർത്തില്ലേ എന്ന് ആക്രോശിച്ചായിരുന്നു അസഭ്യം വിളി തുടങ്ങിയത് പിന്നാലെ മർദ്ദനവും. തുടർന്ന് ഓടി കൂടിയ നാട്ടുകാരാണ് അക്രമികളെ പിടിച്ചു പോലീസിൽ ഏല്പിച്ചത്. യുവാക്കൾ ലഹരിമരുന്ന് ഉപയോ​ഗിച്ചുണ്ടെന്ന് ആരോപണമുള്ളതിനാൽ വെെദ്യ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.

Summary: two youth attacked bus driver in kinaloor