ഗര്‍ഡറുകള്‍ സ്ഥാപിച്ചു, ചെങ്ങോട്ടുകാവിൽ മേല്‍പ്പാലം നിർമ്മാണം പുരോ​ഗമിക്കുന്നു


കൊയിലാണ്ടി: ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്നതിന് ഭാഗമായി ചെങ്ങോട്ടുകാവില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിച്ചു. തൂണുകൾക്ക് മുകളിൽ ക്രെയിൻ ഉപയോഗിച്ചാണ് ഗര്‍ഡറുകള്‍ സ്ഥാപിച്ചത്. രണ്ടു ഭാഗങ്ങളിലായി 12 ഓളം ഗര്‍ഡറുകളാണ് സ്ഥാപിക്കേണ്ടത്. ഇന്നും ​ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടരും.

ചെങ്ങോട്ടുകാവ് പഴയ വില്ലേജ് ഓഫീസിന് സമീപത്താണ് ഡർഡറുകൾ നിർമ്മിച്ച് സൂക്ഷിച്ചത്. തുടർന്ന് ഇവിടെ നിന്നും ക്രെയിൻ ഉപയോ​ഗിച്ച് പ്രത്യേക വാഹനത്തിൽ കയറ്റി മേൽപാലത്തിലത്തിന് സമീപത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് ഭീമുകൾ ക്രെയിനുപയോ​ഗിച്ച് തൂണുകൾക്ക് മുകളിൽ സ്ഥാപിക്കുകയായിരുന്നു. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് വിദഗ്ധരായ എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്. ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞ ശേഷമാണ് അതിനുമുകളിൽ സ്പാൻ നിർമിക്കുക.

നന്തിയിലും മേൽപ്പാലം നിർമ്മാണം പുരോ​ഗമിക്കുകയാണ്. ഇവിടെയും തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞു. നന്തിമുതൽ ചെങ്ങോട്ടുകാവ് വരെയാണ് ദേശീയപാത വികസനത്തിന്റെ ഭാ​ഗമായി ബെെപാസ് നിർമ്മിക്കുന്നത്. 2025 ഓടെ ദേശീയപാത നവീകരണ പ്രവൃത്തി പൂർത്തികരിക്കുമെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു.

Summary: The girders have been installed and the construction of the flyover is progressing at Chengottukav