ഉറൂബ് പുരസ്‌ക്കാരം, ഇടശ്ശേരി പുരസ്‌ക്കാരം തുടങ്ങി നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ കൊയിലാണ്ടിയിലെ സാംസ്‌ക്കാരിക മുഖം; അന്തരിച്ച പ്രമുഖ കവി മേലൂര്‍ വാസുദേവന്റെ സംസക്കാര ചടങ്ങുകള്‍ നാളെ


കൊയിലാണ്ടി: അന്തരിച്ച കൊയിലാണ്ടിയിലെ പ്രമുഖ കവി മേലൂര്‍ വാസുദേവന്റെ സംസക്കാര ചടങ്ങുകള്‍ നാളെ.
മൃതദേഹം നാളെ രാവിലെ 9 മണിക്ക് വടക്കയില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. കൊയിലാണ്ടിയിലെ സാംസ്‌ക്കാരിമക മുഖങ്ങളില്‍ പ്രമുഖനായ മേലൂര്‍ വാസുദേവന് അബുദാബി ശക്തി അവാര്‍ഡ്, വി.എ കേശവന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ്, മൂടാടി ദാമോദരന്‍ പുരസ്‌ക്കാരം, ഉറൂബ് പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, കൃഷ്ണ ഗീതി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹത്തിന്റെ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും ഗാനരചന നടത്തിയിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു.

കവിതകള്‍ക്ക് പുറമേ നോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മേലൂര്‍ പരേതരായ കണ്യത്ത് കൃഷ്ണന്‍ മാസ്റ്ററുടേയും വടക്കയില്‍ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായി വിരമിച്ചതാണ്.

ഭാര്യ: ഗൗരി

മക്കള്‍: സംഗീത ( അധ്യാപിക,സലാല), അപര്‍ണ ( നൃത്താധ്യാപിക)

മരുമക്കള്‍: ഹരീഷ് (അധ്യാപകന്‍,സലാല), സുജീഷ് (വിപ്രോ,ചെന്നൈ )

സഹോദരങ്ങള്‍: ശ്രീനിവാസന്‍ കിടാവ്, പാര്‍വ്വതി, പരേതനായ പ്രൊഫ കെ വി രാജഗോപാലന്‍കിടാവ്.