ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ അന്തരിച്ച പയ്യോളി സ്വദേശി സുരേന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


സലാല: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ച പയ്യോളി തുറയൂർ തോലേരി കുഞ്ഞിക്കുനി സുരേന്ദ്രന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. വൈകുന്നേരം ഏഴ് മണിക്ക് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സുരേന്ദ്രന്റെ ചികിത്സയ്ക്കായി എംബസി കൗണ്‍സിലാര്‍ ഏജന്റ് ഡോ.സനാതനനും ലോകകേരള സഭ അംഗങ്ങളായ പവിത്രന്‍ കാരായി, ഹേമാ ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ കമ്മിറ്റി രൂപികരിച്ചിരുന്നു.

സലാലയിലെ പ്രമുഖ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ലോക കേരളസഭയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഭാര്യ: ഷാനി മൂന്നര വയസ്സുളള മകനുണ്ട്.