കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയി; പരിശോധിച്ചത് നിരവധി സിസിടിവികള്‍, ആഴ്ചകള്‍ നീണ്ട അന്വേണത്തിനൊടുവില്‍ ഉള്ളിയേരി സ്വദേശിയുടെ കാര്‍ കസ്റ്റഡിയിലെടുത്ത് ബാലുശ്ശേരി പോലീസ്


ബാലുശ്ശേരി: കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ കടന്നുകളഞ്ഞ ഉള്ളിയേരി സ്വദേശിയുടെ കാര്‍ കസ്റ്റഡിയിലെടുത്ത് ബാലുശ്ശേരി പോലീസ്. ബാലുശ്ശേരി വട്ടോളിബസാറില്‍ വെച്ചാണ് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയത്. ഉള്ളിയേരി സ്വദേശി റിന്‍ഷാദിന്റേതാണ് കാര്‍. ഇയാള്‍ക്കെതിരെ കാര്‍ തട്ടിച്ച് നിര്‍ത്താതെപോയതിനും പ്രാഥമികചികിത്സ നല്ലാതെ കടന്നു കളഞ്ഞതിനുമുള്‍പ്പെടേയുള്ള വകുപ്പുകള്‍ ചുമത്തി ബാലുശ്ശേരി പോലീസ് കേസെടുത്തു.

മെയ് 16-ന് പനങ്ങാട് സര്‍വീസ് സഹകരണബാങ്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. വട്ടോളി ബസാറില്‍ നിന്ന് മത്സ്യംവാങ്ങി വീട്ടിലേക്ക് മടങ്ങവേ പു ക്കാട്ട് മീത്തല്‍ വാസു (82)വിനെ യാണ് താമരശ്ശേരി ഭാഗത്തുനി ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെപോയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാസുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കാര്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ നിര്‍ണായകമായത് തട്ടിയ കാറിന്റെ ഇടതുഭാഗത്തെ ഗ്ലാസ് കവറിങ് പൊട്ടി റോഡില്‍വീണിരുന്നു. വിവിധസ്ഥലങ്ങളിലെ നിരവധിസി.സി. ടി.വി. ക്യാമറകള്‍ നിരീക്ഷിച്ചിരുന്നെങ്കിലും പലതിലും നമ്പര്‍ പ്ലേറ്റ് മനസ്സിലാകാന്‍ കഴിയാത്ത രീതിയിലായിരുന്നു. എന്നാല്‍ ഒടുവില്‍ കരുമലയിലെ വര്‍ക്ക്‌ഷോപ്പിലെ ക്യാമറയില്‍നിന്ന് കാറിന്റെ ചിത്രവും നമ്പര്‍ പ്ലേറ്റും കൃത്യമായി ലഭിച്ചു. വ്യക്തമായി കാണാന്‍ പോലീസ് ലെന്‍സ് ഉപയോഗിച്ച് നമ്പര്‍ ഉറപ്പുവരുത്തുകയായിരുന്നു. ഒടുവില്‍ ഉള്ളിയേരി സ്വദേശിയുടേതാണെന്ന് കണ്ടെത്തുകയും ഇയാളുടെ കാര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.

ബാലുശ്ശേരി സി.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വ്തിതല്‍ സീനിയര്‍ സി.പി.ഒ.മാ രായ ഗോകുല്‍ രാജും മുഹമ്മദ് ജംഷിദും ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കാറിന്റെ നമ്പര്‍ കണ്ടെത്തിയതും കാര്‍ കസ്റ്റഡിയിലെടുത്തതും.