തിരൂരില്‍ ഓട്ടമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി 9 വയസ്സുകാരന് ദാരുണാന്ത്യം; മരണവാര്‍ത്തയറിഞ്ഞ് മുത്തശ്ശിയും കുഴഞ്ഞ് വീണ് മരിച്ചു


തിരൂര്‍: ഓട്ടമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി 9 വയസ്സുകാരന്‍ മരിച്ചു. കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ മുത്തശ്ശിയും ആശുപത്രിയില്‍ കുഴഞ്ഞു വീണുമരിച്ചു. വൈലത്തൂര്‍ ചിലവില്‍ ചങ്ങണംകാട്ടില്‍ കുന്നശ്ശേരി അബ്ദുല്‍ ഗഫൂറിന്റെയും സാജിലയുടെയും മകന്‍ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയില്‍ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയില്‍ ആസ്യ (51)യാണ് രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചത്.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്‌കാരത്തിനു പോകുമ്പോഴാണ് കുട്ടി ഗേറ്റില്‍ കുടുങ്ങിയത്. സിനാനെ ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.

ഉടന്‍ വൈലത്തൂരിലെ ക്ലിനിക്കിലും തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അപകടം സംഭവിച്ച വീട്ടിലെ എല്ലാവരും ഹജ്ജിനു പോയതിനാല്‍ സംഭവം നടക്കുമ്പേള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു.