കടുത്ത തലവേദനയും പനിയും; കോഴിക്കോട് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് മരിച്ചു


കാസര്‍കോട് : തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന 17 കാരി മരിച്ചു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി എന്‍.എം വൈഷ്ണവിയാണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

വിശദമായ പരിശോധനയിലാണ് കുട്ടിയ്ക്ക് തലച്ചോറിലേറ്റ അണുബാധയാണ് മരണകാരണമെന്ന് വ്യക്തമായത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ശശിധരന്‍-ശുഭ ദമ്പതികളുടെ മകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം പോസ്റ്റേ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്വദേശമായ ബാലുശേരിയില്‍ സംസ്‌കാരം നടത്തി.

Summary: A plus two student who was undergoing treatment in Kozhikode died due to brain infection.