ഹലാലായ ആട് ബിസിനസ്; ചിങ്ങപുരം സ്വദേശികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, മലപ്പുറം സ്വദേശികള്‍ക്കെതിരെ കേസ്‌


പയ്യോളി: ഹലാലായ ആട് ബിസിനസില്‍ പണം നിക്ഷേപിച്ചവരെ കബളിപ്പിച്ചതായി പരാതി. ചിങ്ങപുരം സ്വദേശികളായ സാദിഖ്, ഭാര്യ, സഹോദരന്റെ ഭാര്യ സഹോദരന്റെ ഭാര്യയുടെ ഉമ്മ എന്നിവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ഇവരുടെ പരാതിയില്‍ മലപ്പുറം തിരൂരങ്ങാടി കാവുങ്കല്‍ സലീഖ്, എടവണ്ണ മണക്കാട്ട് പറമ്പ് കുന്നുമ്മല്‍ റിയാസ് ബാബു, അക്കൗണ്ടന്റ് ഷംനാസ്, ഏജന്റെ നിഷാദ് എന്നിവര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.

ഹലാലായ ആട് ബിസിനസില്‍ പണം നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദനം നല്‍കിയാണ് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. 2022 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

പരാതിക്കാരുടെ പക്കല്‍ നിന്നും 17,10,000 രൂപ നാല് പ്രതികളും കൂടി തട്ടിയെടുത്തെന്നാണ് പരാതി. 2022 ഏപ്രില്‍ 18 മുതല്‍ വിവിധ ഘട്ടങ്ങളായാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. സംഭവത്തില്‍ പയ്യോളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.