പേരാമ്പ്രയില്‍ വന്‍ കുഴല്‍പ്പണ വേട്ട; മുംബൈ സ്വദേശിയില്‍ നിന്നും മുപ്പത് ലക്ഷം രൂപ പിടികൂടി


പേരാമ്പ്ര: പേരാമ്പ്രയില്‍ നിന്ന് മുപ്പത് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. മുംബൈ സ്വദേശായിയ കിഷോര്‍ പട്ടീലില്‍(40) നിന്നുമാണ് പണം പിടികൂടിയത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.


രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡില്‍ വെച്ച് ഇയാളെ പിടികൂടിയത്. പ്രതിയെ പേരാമ്പ്ര പോലീസിന് കൈാറി. പേരാമ്പ്ര കോ.ഓപ്പറേറ്റീവ് ബാങ്കില്‍ സ്വര്‍ണം പണയം വെച്ച തുകയാണെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തോളമായി വടകര പുതിയാപ്പില്‍ താമസിച്ചു വരികയാണ് ഇയാള്‍. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി സുധീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.സുരേഷ് ബാബു, പി.കെ സജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.എം ഷാജി, ബിജിനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.