കരുവണ്ണൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂഴിത്തോട് സ്വദേശിയായ ബസ് ജീവനക്കാരന്‍ മരിച്ചു


പേരാമ്പ്ര: ഇന്നലെ കരുവണ്ണൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ജീവനക്കാരന്‍ മരിച്ചു. പൂഴിത്തോട് കുട്ടനാപറമ്പില്‍ ജിനീഷ് (അജേഷ്) ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു.

കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദിനാന്‍ ബസ്സും ലോറിയും തമ്മില്‍ കരുവണ്ണൂരില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ദൂരെ തെറിച്ചു വീണ ജിനീഷിനെ ആദ്യം കണ്ടിരുന്നില്ല പിന്നീട് തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

പൂഴിത്തോട് പന്നിഫാമില്‍ നിന്നും വേസ്റ്റ് കൊണ്ടുപോവുന്ന വണ്ടിയില്‍ ജോലി ചെയ്യുന്ന ജിനീഷ് ജോലി ഇല്ലാത്ത ദിവസങ്ങളില്‍ ബസ്സില്‍ ക്ലീനറായി പോവുന്നതാണ്.

അച്ഛന്‍: തങ്കപ്പന്‍, അമ്മ: പരേതയായ ജാനു. ഭാര്യ: സുഭിത. മക്കള്‍: ആരോണ്‍, ആലോണ്‍. സഹോദരന്‍: അനീഷ്.