ചെങ്ങോട്ടുകാവിൽ വിദ്യാർത്ഥിനിക്ക് നേരെ കുരച്ചു ചാടി തെരുവുനായ, രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


കൊയിലാണ്ടി: ഒഴിയാതെ തെരുവ് നായ ശല്ല്യം. ഇന്ന് രാവിലെ ചെങ്ങോട്ടുകാവിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ നായ ചാടി വന്നു. സമയോചിതമായ ഇടപെടലിലൂടെ അക്രമണമേൽക്കാതെ രക്ഷപെട്ടു.

ചെങ്ങോട്ടുകാവ് മലബാർ ചിപ്പ്സിനു മുൻപിൽ വെച്ച് ഇന്ന് രാവിലെ എട്ടരയ്ക്കും എട്ടേ മുക്കാലിനുമിടയ്ക്കാണ് സംഭവം. നടന്നു പൊയ്ക്കൊണ്ടിരുന്ന വിദ്യാർത്ഥിനിയുടെ നേരെ നായ ചാടി അടുക്കുകയായിരുന്നു. ഓടി രക്ഷപെട്ട കുട്ടി സമീപത്തെ കടയിലേക്ക് ഓടിക്കയറുകയായിരുന്നു. വീണ്ടും നായ പെൺകുട്ടിയുടെ നേരെ വരാൻ ശ്രമിക്കുന്നുണ്ടെങ്കിലും കടയിലെ ജീവനക്കാരനായ അശ്വന്ത് നായയെ ഓടിക്കുകയായിരുന്നു.

‘രാവിലെ ഞാൻ കട തുറക്കുകയായിരുന്നു, സാധനം എടുത്ത് വെച്ച് തിരിഞ്ഞു നോക്കുമ്പോഴാണ് ഒരു കുട്ടി ഓടി വരുന്നതായും നായ പുറകെ ഉള്ളതായും കണ്ടത്. കുട്ടിയെ കടയ്ക്കകത്തേക്ക് നിർത്തി വാദി എടുത്ത് നായയെ ഓടിയ്ക്കുകയായിരുന്നു. അശ്വന്ത് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

തെരുവ് നായകൾ അലഞ്ഞു നടക്കുന്ന സ്ഥലമാണിവിടെ. ഈ വഴിയേ ആശ്രയിക്കുന്ന നിരവധി കുട്ടികളുമുണ്ട്. വിവരം അറിഞ്ഞ് പഞ്ചായത്തിൽ നിന്ന് അന്വേഷിക്കാൻ ആളുകൾ വന്നിരുന്നതായും അശ്വന്ത് കൂട്ടിച്ചേർത്തു.

കൊയിലാണ്ടിയിൽ വിവിധ ഇടങ്ങളിൽ തെരുവ്നായ ശല്ല്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതലും വിദ്യാർത്ഥികളാണ് ഇതിനിരയാവുന്നത്.

വീഡിയോ കാണാം: