തിക്കോടിയിലെ ഹമീദ് കോയയുടെ വിയോഗത്തില്‍ വിതുമ്പി നാട്; ഖബറടക്കം മേളാട്ട് പള്ളി ഖബര്‍ സ്ഥാനില്‍


തിക്കോടി: ഹമീദ് കോയയുടെ അകാല വിയോഗത്തിന്റ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. ഇന്നലെ രാത്രിയാണ് തിക്കോടിയില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടി മരിച്ച വിവരം നാട്ടുകാരറിയുന്നത്. എന്നാല്‍ സുപരിചിതനായ ഹമീദാണ് മരിച്ചതെന്നറിഞ്ഞതോടെ എല്ലാവരും ദുഖത്തിലായി.

രാത്രി എട്ടരയോടെയാണ് തിക്കോടി സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടത്. അധികം വൈകാതെ മരണപ്പെട്ടത് കാട്ടാന്‍പള്ളി ഹമീദാണെന്നും തിരിച്ചറിഞ്ഞു. പയ്യോളി പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പരേതരായ കോയക്കുട്ടി തങ്ങളുടെയും ആറ്റബിയുടെയും മകനാണ്. റെയ്ജാനയാണ് ഭാര്യ. മുഹമ്മദ് ഹബീബ് മകനാണ്. കൂലിപ്പണിക്കാരനായ ഹമീദിന്റെ വരുമാനത്തിലാണ് ഇവര്‍ കഴയുന്നത്. റെയില്‍വേ ട്രാക്ക് കടന്ന് വേണം ഹമീദിന് വീട്ടിലെത്താന്‍. ഇന്നലെ രാത്രി ഹമീദിനെ കാത്തിരുന്ന ബന്ധുക്കളെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയാണ്. മുസ്തഫ, അയിഷാബി, ഇമ്പിച്ചിക്കോയ, ആറ്റക്കോയ, ഹാഷിം കോയ, സൗദാബി, പരേതനായ മുല്ലക്കോയ എന്നിവര്‍ സഹോദരങ്ങളാണ്.

വടകര ഗവ. ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കും. തിക്കോടി മേളാട്ട് പള്ളി ഖബര്‍ സ്ഥാനിലാണ് ഖബറടക്കം.

[bot1]